ഭയം അത്രമേലയാൾ ഭയന്നതുകൊണ്ടാവും ഭൂതകാലത്തിലേയ്ക്കൊന്ന് ഒർമ്മകളെ തിരിച്ചുവിടാതിരുന്നത് രക്തബന്ധങ്ങൾ പൊട്ടിയൊലിച്ച ഏതോ മുൾപ്പടർപ്പുകൾക്കിടയിലായിരുന്നു അയാൾ അക്ഷരങ്ങൾ കണ്ടെടുത്തത് കലാലയ ഇടനാഴികൾ, ആ മുത്തശ്ശിമരം, സൂചികൾ നിശ്ചലമായ ക്ലോക്ക് ടവർ... പ്രകമ്പനങ്ങൾ തീർത്ത ഓഡിറ്റോറിയം കിനാവുകളുറങ്ങാത്ത രാത്രിയിൽ നക്ഷത്രങ്ങളെണ്ണികഴിഞ്ഞ പാതിരാത്രികൾ... ആ ഇരുട്ട് ഒരു കിണ്ണത്തിൽ ചോറു പെറുക്കിയതും, ഒരു തുറുത്ത ബീഡിയിൽ പുക പങ്കുവയ്ച്ചതും... മനപ്പൂര്‍വ്വം അയാൾ മറന്നു കാണണം ഇടയിലിവിടേയോ തന്നിലുപരി ഒരു കാട്ടുതീ ആളിയപ്പോൾ അയാൾ സ്വരൂപം തിരുത്തിയതും അതുകൊണ്ട് മാത്രമാവണം ഒരു ഗുരു അസ്ത്രം നെയ്യുമ്പോൾ മുലപ്പാലിന്റെ മാധുര്യംപോലും കശപ്പെന്ന് പറയേണം കാരണം അയാൾ പണ്ടേ അങ്ങിനെ ആയിരുന്നു....... ഗുരുവും ഒരാൾ ഒരു ആത്മാർത്ഥ സുഹൃത്തിനെ നിഷേധിക്കുന്ന അടുത്ത നിമിഷം അയാൾ വേറെ ഒരാളാവുന്നു ഇടനാഴിയിൽ അയാളുടെ കവിതയ്ക്ക് ഈണം പകർന്നവർ അയാളിനുപരി വളർന്നില്ല ഒരിക്കലും... ജീവിതത്തിൽ ഇനിയവർ മിണ്ടിയാൽ ഭൂതകാലം കഴുത്തിൽ കുരുങ്ങുന്ന ഒരു തൂക്കുകയറാവുമെന്ന ഭയം അതു കൊണ്ടാവണം ആയാൾ വെട്ടിമുറിച്ച് ഒരകലം...