Posts

Showing posts from November 3, 2019

അതിജീവനത്തിന്റെ വഴിയിടങ്ങൾ

എന്തിനാണ് ഇങ്ങനെ മടുത്തു  പോവുന്നത് ജീവിതത്തെ വേദനയാൽ ചുറ്റപ്പെട്ടവരുടെ ലോകം ചുരുങ്ങിയ അതിർത്തികളാൽ വിഭജിക്കപ്പെട്ടിട്ടുണ്ടാവും എത്തി നോക്കുമ്പോൾ സമാന്തരമായി  ഉത്തരം കിട്ടാത്ത ജീവിതങ്ങൾ നീറി നിൽപ്പുണ്ടാവും അധരങ്ങൾ പരസ്പ്പരം പഴികളാൽ വരണ്ടു കറുത്തിരിക്കും നയനങ്ങൾ കണ്ണീരു വറ്റി വിളർത്തു പോയിരിക്കും പ്രകാശമെന്ന് തെറ്റിധരിക്കരുത് അർത്ഥവ്യഭിചാരങ്ങളുടെ ഭാണ്ഡം വലിച്ചെറിഞ്ഞ് കാഴ്ച്ചകളെ അതിവിദൂരതയിലേക്ക് യാത്രയാക്കുക അവിടെ നിന്നും ഭൂമിയെ നോക്കുക പുസ്തകങ്ങളുടെ പിന്നാമ്പുറങ്ങളിൽ വിജയമന്ത്രങ്ങളും പുഴപ്പരലുകളിൽ കയങ്ങളുടെ തരണവും കുന്നുകളിലെ പുൽച്ചാടികളിൽ ഉയരങ്ങളും കാടുകളിലെ വേഴാമ്പലിൽ കുടുംബബന്ധങ്ങളും കടലിൻ ചിപ്പികളിൽ കാത്തിരിപ്പിന്റെ പരിണാമവും ആകാശത്തിലെ നിലാവിൽ  പ്രണയത്തിൻ മധുര്യവും ധ്രുവങ്ങളിലെ മലകളിൽ മരവിപ്പിന്റെ സൗന്ദര്യവും ഇരുട്ടിലെ സൂര്യനിൽ പ്രതീക്ഷകളുടെ വെളിച്ചവും പിന്നെ സ്വന്തം ഹൃദയത്തിലെ ഉള്ളറകളിൽ മനോഹരമായ ജീവിതവും എത്രനോവുകൾ  പിടയുമ്പോഴും എത്ര നാഴികകൾ  നിലതെറ്റുമ്പോഴും എത്ര തോറ്റും മുന്നോട്ട് നടക്കുമ്പോഴും ജീവിതം മനോഹരമാണ് കണ്ണുകളിൽ  കാഴ്ച്ചയും യാത്രകളിൽ  ...

വറുതിയുടെ ദേശം

Image
പട്ടിണിയെന്നാൽ കുത്തി നിറച്ചു ചീർത്തയുടലുകൾ കലോറി കത്തിക്കാൻ ഒഴിവാക്കുന്ന മാംസ കഷണങ്ങളല്ല പട്ടിണി ഒരു ദേശമാണ് വറുതിയുടെ താഴ്‌വാരങ്ങളിൽ വികാരങ്ങൾ കൊണ്ട് ഉടലെടുത്തത് അവിടെ ഒരേയൊരു സംസ്ക്കാരം വിശപ്പ് മാത്രം അവിടെ മുലകളിൽ ചുരക്കുന്നത് പാലല്ല വെടിയുണ്ടകൾ തുളച്ച് പൊടിയുന്ന രക്തം മാത്രം നിഷേധങ്ങളുടെ വാൾത്തലപ്പുകൾ ആവർത്തിച്ച് കുത്തുന്ന നീലിച്ച മുറിവുകൾ മാത്രം അവിടെ തണുപ്പുകളില്ല എല്ലിച്ച് പൊള്ളുന്ന നിശ്വാസങ്ങളുടെ  ഉണങ്ങിയ കാടുകൾ മാത്രം അവിടെ സ്വപ്നങ്ങളുടെ ആകാശമില്ല, എന്തിന് അന്നത്തിലുപരി സ്വപ്നങ്ങളേയില്ല സമൃദ്ധരെന്ന് പറയാൻ ശവംതീനി കഴുകന്മാർ മാത്രം അവിടെ ആഘോഷങ്ങളുടെ ആരവങ്ങളില്ല കരൾവറ്റി ചീർത്ത കുടലിൻ നിലവിളികൾ മാത്രം കണ്ണുകളെ നോക്കുക പ്രതീക്ഷയുടെ അവസാന വെളിച്ചവും കെട്ടുപോയ മഞ്ഞളിച്ച സന്ധ്യ മാത്രം ഏതു നിമിഷത്തിലും  ഇരുണ്ടു പോയേക്കാം ദാഹിച്ചു വറ്റിയ പുഴക്കരയിൽ കിണറുകൾ കുഴിക്കാറുണ്ടവർ വയർവറ്റി ചത്തവരുടെ ശവപ്പറമ്പിനായ് മാത്രം അവിടെ നിന്നും സ്വിസ് ബാങ്കുകളുടെ ദൂരം നോക്കുക ഒരു ദൂരദർശ്ശിനിയിലും കാഴ്ച്ചകൾ പതിയാത്ത ലോക്കറുകൾ, ഒരു ഭൂപടത്തിലും അടയാളപ്പെടുത്താത്ത  ദിശകൾ നോവുതിന്ന്...

നമ്മൾ

Image

യുദ്ധാനന്തരം

Image

ഒറ്റപ്പെട്ടു പോയവന്റെ ഇൻബോക്സ്

ഒറ്റപ്പെട്ടു പോയവന്റെ ഇൻബോക്സുകളിൽ തിളച്ചു മറിയുന്ന കുറേ സ്വപ്നങ്ങൾ വാതിൽ തുറന്ന് കാത്തിരിപ്പുണ്ടാവും ആരും അതുവഴി വരില്ല എന്നറിഞ്ഞിട്ടും വെറുതെ തുറന്നിട്ട ആകാംക്ഷയുടെ വാതിലിൽ എപ്പോഴും എത്തിനോക്കും കൂട്ടിനാരെങ്കിലും അതുവഴി അനുവാദം കൂടാതെ കടന്നു വരുന്നതും നോക്കി.......! കതിരേഷ് പാലക്കാട്

കുഞ്ഞമ്മിണി

പതിവില്ലാ മ്ലാനതയിലേയ്ക്കാണ് കുടിലിന്ന് വരവേറ്റത് കൂട്ടത്തിലൊരാളുടെ നിശബ്ദത ഞാനറിഞ്ഞുപോലുമില്ല ഇടറിയ ശബ്ദത്തിൽ അമ്മ പറഞ്ഞു 'കുഞ്ഞമ്മിണി പോയി ' "ഹയ്യോ...." നൊന്തു പെറ്റ എന്നിലുപരി അമ്മ അമ്മേ വിളികേട്ടത് അവളിൽ നിന്നാവണം ജന്മം നൽകിയ മൂന്നുമക്കളേയ്ക്കാൾ എന്റെ അച്ഛനെ ഭയക്കാത്ത  കുറുംമ്പിയായിരുന്നവൾ പാലും തയിരുമായ് സസ്യഭുക്കാണെങ്കിലും മീൻമണം വരുമ്പോൾ ഭ്രാന്തിയായവൾ അടുക്കള മൂലയിൽ ഉറക്കമാണെങ്കിലും കുഞ്ഞമ്മിണീന്ന്.. നീട്ടി വിളിക്കുമ്പോൾ എന്തോന്ന് (മ്യാവ്)... വച്ചവൾ ഉൻമാദങ്ങളിൽ ഒളിച്ചു കളിച്ചവൾ കൈനീട്ടുമ്പോൾ കൈതരുന്നവൾ കുസൃതിയോപ്പിച്ച് കർട്ടനിൽ മറഞ്ഞുനിന്ന് ഒരു എത്തിനോട്ടമുണ്ടവൾക്ക് എന്തൊരഴകാണെന്നോ നടക്കുമ്പോൾ ഇളകുന്ന ലുങ്കിയിൽ ഒളിഞ്ഞിരുന്നു ചാടിക്കേറിയോൾ ഇപ്പോ കഴിച്ചല്ലേയുള്ളൂ  ഇനിയെന്തുവേണമെന്നച്ഛനോട് ചോദിപ്പിച്ചവൾ ഇളയ പെങ്ങളിൻ കല്യാണ ശേഷം അച്ഛനേയൊന്നു വിതുമ്പിച്ചവൾ ഈ വൈകുന്നേരത്ത് നാലെണ്ണമായി ബി. പി ഗുളിക എന്തോ വയ്യായ്യ അമ്മേയെന്ന് വിളിച്ചു കരഞ്ഞ ക്ഷീണിതയ്ക്ക് കൈയ്യും കാലും ഉഴിഞ്ഞുകൊടുത്തെന്ന് അമ്മ പറഞ്ഞു പകലുറക്കത്തിന്റെ ഏതോ നാഴികയിൽ ചോറ...

കുപ്പിവളപ്പൊട്ട്

Image

ഓർമ്മതൻ ചില്ലുപാത്രം

Image

ജീവിതയാത്രക്ക്

Image

ഇനിയെന്നുകാണും നാം

Image

ചിലനേരമിങ്ങനെ ....

Image

അവൾക്കായൊരു യാത്ര

Image

പ്രണയ ഋതു

എത്ര മിന്നലുകൾ ഹൃദയത്തിലേറ്റാണ് നിന്റെ കണ്ണുകളെ ഞാൻ എതിരേറ്റത് എത്ര ചുളിവുകൾ നെറുകയിൽ നിവർത്തിയാണ് എന്റെ പുഞ്ചിരി നിന്നിലേക്ക് വിടർന്നത് എത്ര പിടയുന്ന മൗനങ്ങളെ നീന്തി കയറിയാണ് നിന്നോട് മിണ്ടിയത് എത്ര ശിശിരം കുളിരണിഞ്ഞാണ് നമ്മളൊരുമിച്ച് ഇരുന്നത് എത്ര നിശാശലഭങ്ങളെ ചിറകു വിരിയിച്ചാണ് സ്വപ്നങ്ങൾ മെനഞ്ഞത് എത്ര വെയിലേറ്റ് പൊള്ളിയാണ് നമ്മൾ ആ വിരലൊന്ന് കോർത്തത് എത്ര ഹൃദയതുടികൾ കടന്നാണ് കവിളിലൊന്ന് ചുംബിച്ചത് എത്ര നിശ്വാസങ്ങളുടെ ആഴങ്ങളിലാണ് പരസ്പ്പരം അലിഞ്ഞു പോയത് എത്ര നോവുകൾ നീറിക്കുടിച്ചാണ് നമ്മൾ അകന്നത് എത്ര നാട്ടുനടപ്പുകളാലാണ് നമ്മുടെ പ്രണയം ആത്മഹത്യ ചെയ്തത് എത്ര മഴക്കാലമാണ് ഒറ്റയ്ക്ക് നനഞ്ഞു പോകുന്നത് എത്ര ഛേദങ്ങൾ കാലം തരുകിലും തിരിച്ചു വരുന്നു ഓർമ്മകളാലേ എത്ര ഛേദങ്ങൾ കാലം തരുകിലും തിരിച്ചു വരുന്നു ഞാൻ നിൻ ഓർമ്മകളാലേ.......! കതിരേഷ് പാലക്കാട്

സമൂഹതരണം

Image

കഥതന്നെ കവിത

Image

അരയാലിൻ ചോട്ടിലൊരു വായ്നോട്ടക്കാരൻ

അമ്പലമുറ്റത്തെ അരയാലിൻചോട്ടിൽ പുലരിയെത്തുംമുന്നേ പുത്തനുടുത്ത് കാത്തിരിപ്പുണ്ട് ഞാനീ- വഴിനീളെ ലോചനപരവേശനായെന്നും വയൽതാണ്ടി വരുകയായ് ദേവീനിൻ നിഴൽമതിയെനിക്കുണർവേകുവാൻ കാതരേ നിൻ കണ്ണുകളിലിന്നിതാ ഒരായിരം കടൽസ്വപ്നങ്ങ- ളലയടിക്കുന്നു വാർമുകിൽ കൂന്തലിൽ നേർക്കോട്ടിലായൊരു വാനവും പാറി പറന്നിടുന്നു ഇരുൾപെയ്ത് തോരാ- പുലരിയോടൊന്നിച്ച് ഇലകൾപോൽ ഈറനുടുത്തവളേ പാതി വിടർന്നൊരാ പല്ലവംപോലെ നിൻ പുഞ്ചിരി മുളപൊട്ടിവിടരുന്നു ഒരു കാനനത്തിന്നരുവിപോലെ കളകളം നിൻപാദമുതിർത്തിടുന്നു കാഞ്ചന സ്വരൂപിയാം ചെമ്പക- നെറുകയിൽ കിരാതചന്ദനം മണക്കുന്നു അരികിലായ് നീയണയുന്ന നേരത്ത് ഒരു ഋതുഭേദമെന്നിൽ ചമഞ്ഞിടുന്നു ഹൃദയാങ്കണത്തിലൊരിണപക്ഷി കുതറിയോടുന്നൊരു മൂളിപാട്ടുമായ് മൂൽപ്പാടിലൊരു പനിനീർപ്പൂ- വുതിരാതെ തളിർക്കുന്നൂ നിനക്കായി തെന്നൽതൊട്ടുണർത്തും മാറാപ്പു- ചേലയിൽ തുടിമീട്ടീടുന്നെൻഹൃത്തടം നിന്നുടൽ ചന്തത്തിലെൻമാലോകം മോഹലാസ്യത്തിലായീടും നിരന്തരം കടന്നുപോകുന്നിതാ നീ നിത്യവു- മൊരു മിഴിയിണപോലുമെന്നിൽ തൊടുത്തിടാതെ, മൽപ്രണയമാധുരം നുകരാതെപറക്കും ശലഭമായ്നിരന്തരം എങ്കിലുംപ്രിയേ പ്രണയിച്ചീടുന്നുനിൻ വല്ലഭമാമനത...

ചിന്തകൾ

Image

ചിരിക്കുന്ന ഗാന്ധി

Image

നഷ്ടസ്മൃതിയുടെ ഇന്നുകൾ

നമ്മുടെ കണ്ണുകളാണ് പരസ്പ്പരം മിണ്ടിതുടങ്ങിയത് പിന്നെ ഹൃദയങ്ങളും ആകാശങ്ങളിൽ പൂക്കൾ വിരിയിച്ച് വാമൊഴികൾ ചിറകടിച്ചു ഒരു മിഠായി കൈമാറ്റത്തിൽ മാത്രം സ്പ്പർശ്ശിച്ച വിരലുകൾ നമ്മുടേത് മിടിപ്പുനിറഞ്ഞ നിശ്വാസങ്ങളോടൊപ്പം മടിച്ചു മടിച്ചു വിയർത്തുവിറച്ച് നെറുകയിൽ നൽകിയ ആദ്യ ചുംബനം അവധികളിൽ ആത്മാവ് കൈമാറ്റം ചെയ്ത കത്തുകൾ, മറുപടിക്കായ് മടുക്കാത്ത കാത്തിരിപ്പുകൾ പൊരിവെയിലത്ത് പെയ്തു തോർന്ന മഴപിണക്കങ്ങൾ , പുഞ്ചിരികൾ ,കൊഞ്ചലുകൾ കുപ്പിവള ..... പനിനീർ പൂവ് നക്ഷത്രങ്ങൾ തത്തിക്കളിച്ച കരിമഷി കണ്ണുകൾ ഒടുവിൽ വെള്ളിവേരുകൾ ചുറ്റിപിണഞ്ഞ ജാതിമരത്തിൽ നമ്മുടെ പ്രണയത്തെ തൂക്കികൊന്നവർ കുടുംബമെന്ന വെളിച്ചത്തിനായ് നമ്മുടെ സ്വപ്നങ്ങളോടൊപ്പം സ്വയം കത്തിയെരിഞ്ഞവർ തുറന്നജാലകത്തിനക്കരെ നിലാവിനോട് നൊമ്പരം ചൊല്ലിയവർ ഒരു കടലിൻ ഇരുകരകളിൽ വിരഹത്തെ തലയിണതുമ്പിൽ കരഞ്ഞുതീർത്തവർ ഇന്നുകളിൽ അന്യോന്യം ഇന്റർനെറ്റിൽ ഓർമ്മകളെ അയവിറക്കി ഒരു വിരൽ സ്പർശ്ശനത്തിൽ അന്നത്തെ നമ്മളായിമാറാൻ കൊതിക്കുന്നവർ ഒരു സ്മൈലിയിൽ, ഒരു വിളിയിൽ കാലത്തെ പുറകിലോട്ട് തുഴഞ്ഞ് അൽപ്പനേരമെങ്കിലും ഹൃദയത്തിൽ പൂമ്പാറ്റകൾ പറപ്പിച്ച്, മഴവ...

പകലോർമ്മതൻരാവ്

Image

ഉയിർപ്പ്

Image

മിസ്സ് യൂ

Image

സ്മൃതിവീണ

Image

ഒരുക്കം

കാത്തിരിപ്പിന്റെ അഴകറിയാൻ പ്രിയപ്പെട്ടവർക്ക് വേണ്ടി കാത്തിരിക്കണം ഒരിക്കലെങ്കിലും അതിനും മുമ്പ് കാത്തിരിക്കാൻ ഒരുങ്ങണം പതിവില്ലാത്ത അലാറം പതിവിലുമേറെ പല്ല് തേക്കൽ പഴകിയതെങ്കിലും ഏറ്റവും ഒടുവിലത്തെ പുത്തനുടുപ്പ് എങ്ങിനെ ഒരുങ്ങണം ഫോർമ്മലോ ,കാഷ്വലോ ? ഈ പെർഫ്യൂം മണം ഇഷ്ടമാകുമോ അവർക്ക് ? മുഖത്ത് ക്രീം തേക്കണോ വേണ്ടായോ ? കണ്ണട വയ്ക്കണോ വേണ്ടയോ? വെച്ചാൽ ജാഡയെന്ന് വിചാരിക്കുമോ ? വെച്ചില്ലേൽ എന്തോ കുറവുണ്ടെന്ന് പറയുമോ ? ഷൂവോ ചെരുപ്പോ ? ഹൈ ഹീലോ ,ലോയോ ? എന്ത് പറയണം ചിരിക്കണോ ? ഹസ്തദാനം ചെയ്യണോ ? അതോ രണ്ടും വേണമോ ? വർത്തമാനങ്ങളിൽ എന്ത് പറയണം ഓർമ്മകളോ ? പുതിയ വിശേഷങ്ങളോ ? ഒരിക്കലും കണ്ണിൽ നോക്കരുത് കൺട്രോൾ പോവാനതുമതി, മനസ്സിനെ എന്റെയാ പഴയകൂട്ടല്ല അവരെന്ന് പറഞ്ഞ് പഠിപ്പിക്കേണമാദ്യം എന്താണ് ഓർമ്മക്കായ് ഒരു സമ്മാനം കൊടുക്കുക പഴയ ഫോട്ടോ ? കൈമാറാൻ മറന്ന അന്നത്തെ ജിമിക്കിയോ , ബ്രേസ്ലെറ്റോ ? അതോ അവർക്കിഷ്ടപ്പെടുന്ന പാവയോ ? ഒരു കുഞ്ഞു ശിൽപ്പമായാലോ കൃഷ്ണനോ ബുദ്ധനോ ? ഒരു വാച്ച് ? ഇങ്ങോട്ടെങ്ങിനെ പെരുമാറും ? വെറും ഒഫീഷ്യലാകുമോ ? അതോ വാചാലമായ പണ്ടത്തെ വർത്തമാനങ്ങൾ ? കൂടെ ആര...

രാത്രിക്കത്ത്‌

Image

പൂമുഖത്തിനപ്പുറത്തെ കവിത(കവി)

പൂമുഖത്തിൽ അലങ്കരിച്ച കവിതകൾകടന്ന് അകത്തളങ്ങളിലേക്ക് യാത്ര വരുമ്പോൾ പുഞ്ചിരി പൂശിയ ചുമരുകളിൽ വിള്ളലേറ്റ കവിയുടെ ജീവിതം നോവുതീരാത്ത അടുക്കളയിൽ വേദനപുകയുന്ന നിശ്വാസങ്ങൾ നിദ്രകൾ അന്യമായ സ്വപ്നങ്ങളുടെ കിടക്കമുറി കണ്ണുനീർ ഗന്ധമുള്ള രണ്ട് തലയിണകൾ പുസ്തകം നിറഞ്ഞ മേശയിൽ പൂർണ്ണതയിൽ എത്താൻ കാത്തിരിക്കുന്ന കവിതകൾ ,അരികിൽ ഒരു മുടന്തൻ കസേര പിന്നാമ്പുറങ്ങളിൽ മറുതുണികൾ തൂക്കിയിട്ട ഏച്ചുകെട്ടിയ അയലുകൾ തൊടിയിൽ നിറയെ വറുതിയുടെ കവിതകേട്ട് നിത്യവും പൂക്കുന്ന പൂച്ചെടികൾ അതിർത്തിയിൽ ഒരു കനൽമാത്രം നെഞ്ചിലേറ്റി കത്തിയമരുന്ന കരിയില കുന്നുകൾ കാട്ടുപൂക്കളോടൊപ്പം ചുട്ടു ചാമ്പലായ കവിയുടെ പ്രതീക്ഷകൾ , അതിൽ വിശപ്പ് ചികയുന്ന രണ്ട് കോഴി കുഞ്ഞുങ്ങൾ കവിതയുടെ നിറങ്ങൾപേറുന്ന ജാലകങ്ങൾക്കപ്പുറം വല്ലപ്പോഴും വെറുതേയൊന്നെത്തിനോക്കുക ഞങ്ങളുടെ ഈ വറുതിനിറഞ്ഞ  താഴ്വാരങ്ങളിലേയ്ക്കും........! കതിരേഷ് പാലക്കാട്

മനുവിന്റെ ധന്യക്ക്

ആവശ്യത്തിലധികം വിഷാദം മനസ്സിൽ നിറഞ്ഞതു കൊണ്ടാണ് നിന്റെ മിഴികൾ അത്രമേൽ കറുത്തിരുന്നത് ജീവിതയാത്രയുടെ ഭൂപടം നഷ്ടപ്പെട്ടപ്പോഴാണ് നീ എന്റെ കൈപിടിച്ചത് ഒരറ്റത്ത് മൗനവും മറുഭാഗത്ത് വാചാലതയും കൊണ്ടാണ് നമ്മുടെ സൗഹൃദം കൂടുകൂട്ടിയത് നിന്റെ ചിറകുകളിൽ ആകാശത്തിന്റെ സ്വപ്നങ്ങൾ തിളങ്ങുന്നത് ഞാനല്ലേ ആദ്യം കണ്ടത് ? നിന്റെ ആത്മഹത്യയുടെ മൂന്നാം ശ്രമത്തിലാണ് നീ മരിച്ച് വീണ്ടും ജനിച്ചത് പുനർജന്മത്തിൽ ഹൃദയം നിറയെ ലക്ഷ്യങ്ങളുടെ വിത്തുകൾ മുളച്ചിരുന്നു മഴയെ നീ സ്നേഹിച്ചിരുന്നു കാരണം നിന്റെ ചിരികളുടെ നിനവുകൾ എന്നെ തോരാതെ നനുപ്പിച്ചിരുന്നു... ഓർക്കുന്നുണ്ടോ എന്റെ യഥാർത്ഥ പേര് ഒരിക്കലും വിളിച്ചിരുന്നില്ല നീ പുതിയ വഴിയിലെ കലാലയം ഇന്നലെയുടെ മുറിവുകളെ എത്ര പെട്ടെന്നാണ് ഉണക്കിയെടുത്തത് ആദ്യ വർഷം ഞാൻ കൂടെയുണ്ടായിരുന്നു രണ്ടാംവർഷം എന്റെ നിഴൽ മൂന്നാം വർഷം നിന്റെ ഓർമ്മകളിൽ നിന്നുപോലും ഞാൻ മാഞ്ഞു പോയിരുന്നു ഇടയിലാരേയാണ് നീ എനിക്കും മേൽ പ്രതിഷ്ഠിച്ചത് മനസ്സിൽ..? എന്നിൽ ഒരു വിദ്വേഷത്തിൻ മൂടുപടം വാരിയെറിഞ്ഞ് ആരാണ് നിന്നെ അകറ്റിയത് ? എന്നിലേക്കുള്ള നിന്റെ വിശ്വാസങ്ങളിൽ അതിർവരമ്പുകൾ ആരാണ് സൃഷ്ടിച്ച...

കവികളുടെ ആത്മഹത്യ

Image

തിരച്ചിൽ

Image

മൗനത്തിന്റെ മറുകര

ഞാൻ നിന്റെ മൗനം മുറിച്ചു കടന്നുപോകാൻ ശ്രമിക്കുന്നുണ്ട് ചിരിയുടെ തിരകൾ തീരങ്ങളിൽ മാത്രം മറന്നു വച്ചിട്ടുണ്ട് കുറച്ച് ദൂരം മുൻപിൽ ശാന്തമായ പുറംചട്ടയിൽ നീ നിന്നെ പൊതിഞ്ഞിരിക്കുന്നു കണ്ണുകളിലെ ചുഴികൾ കത്തിയെരിയുന്ന ഉള്ളുകളിലേക്ക് എന്നെ വലിച്ചിഴയ്ക്കുന്നു അകം നിറയെ ആകാശങ്ങൾ നീന്തി കളിക്കുന്നുണ്ട് നക്ഷത്രകുഞ്ഞുങ്ങൾ പവിഴ പുറ്റുകളിൽ ഒളിച്ചുകളി നടത്തുന്നുണ്ട് മേനിനിറയെ കാടുകൾ ചാലിച്ച പൂമ്പാറ്റകൾ ഓർമ്മകൾ നുകർന്ന് പറക്കുന്നുണ്ട് ഒരു ചില്ലയിൽ കൺമഷിയും ഒരു ചില്ലയിൽ കുപ്പിവളയും പൂക്കുന്ന തുമ്പപ്പൂ തൊടിയുണ്ട് അടുക്കള കരിയും ചേർന്നഷ്ടവർണ്ണത്തിൽ സ്വപ്നങ്ങളുടെ മഴവിൽ തെളിഞ്ഞു കിടപ്പുണ്ട് തൊട്ടടുത്ത് വറ്റിയ പുഴയൊഴുകുന്ന ബന്ധങ്ങളുടെ ദ്വീപുകളുണ്ട് അതിലൊന്നിൽ നിന്നെയും കാത്ത് ഞാനും ഇരിക്കുന്നുണ്ട് എന്റെ പ്രണയമേ നിനക്കൊരു ചുംബനം തരട്ടെ ഞാൻ... ശക്തമായ കാറ്റ് വന്നു ആർത്തലച്ചു മഴപെയ്തു പതിവില്ലാത്ത ഉയരത്തിലൊരു തിര എന്നെ കരയിലേക്ക് വലിച്ചെറിഞ്ഞു അതെ ഇത്തവണയും നിന്റെ മൗനത്തിന്റെ മറുകരയെത്താതെ ഞാൻ തോറ്റു പോയിരിക്കുന്നു.........! കതിരേഷ് പാലക്കാട്

പരസ്പ്പരം അലിയുകയെന്നാൽ

ഹേയ് പെണ്ണേ നീ എന്റേതാകാൻ ഞാൻ എത്ര ആഴത്തിലേക്കാണ് നിന്റെ ഹൃദയത്തിലൂടെ സഞ്ചരിക്കേണ്ടത് ? എന്റെ ആദ്യ രതിമൂർച്ഛയോളം...., ഞാൻ നിന്റേതാവാനോ ??? അത്രമേൽ മാത്രം.... അതിനപ്പുറം നമ്മൾ അലിയുകയില്ല ഒന്നിലും.......! കതിരേഷ് പാലക്കാട്

പ്രണയ ഋതു

Image

ജെ. സി .ബി

Image

ഏകാന്തനിദ്ര

Image

കാർമുകിലേ

Image

ചർച്ചാ പാനൽ-എല്ലാമറിയുന്നവർ

എല്ലാമറിയുന്നവർ കാലം തൊട്ട് കാലാവസ്ഥവരെ മഴതൊട്ട് പ്രളയം വരെ കുന്നുതൊട്ട് ഉരുൾപൊട്ടൽ വരെ ദുരിതം തൊട്ട് ദുരിതാശ്വാസം വരെ ആദ്യത്തെ ജെ.സി.ബി തൊട്ടവസാനംവരെ ചത്തവരേയും ഉറ്റവരേയും അങ്ങിനെയെല്ലാം എണ്ണിയെണ്ണി കുറ്റംചുമത്തിയിട്ടും സർക്കാരിന്റെ കെടുതി തീരുന്നില്ല എല്ലാമറിയുന്നോർക്ക് ക്വാറി വന്ന വഴിയറിയാം വയൽ നികത്തിയ പാതയറിയാം കാടുതെളിച്ച വീഥിയറിയാം നാടിന്റെ പേരിൽ കൊടിയുടെ നിറം പോറ്റി സ്വന്തംകീശകൾ വികസിച്ചതുമറിയാം അന്ന് ഭൂഷണം മൗനമെന്നുമറിയാം മുങ്ങി ചാവുന്നവർക്ക് കൈകൊടുത്തില്ല ദുരന്ത മുഖത്ത് നിഴൽപോലുമില്ല നേരിട്ട് സഹായം കൊടുക്കാൻ ഒരു ക്യാമ്പും സന്ദർശിച്ചില്ല പണിയോ പാർട്ടി വക്താക്കൾ ജനസേവകർ പക്ഷേ കൈകോർത്ത് നിൽക്കേണ്ട അവസ്ഥയിൽ വിരൽ ചൂണ്ടി വിഷം വമിപ്പിക്കുന്നവർ എ.സി റൂമിലിരുന്ന് ഇന്ന് ചിലച്ചില്ലേൽ ഈ ജനസേവകരെ, സാമൂഹിക പ്രവർത്തകരെ ജനമറിയാൻ മറ്റ് മാർഗ്ഗങ്ങളില്ലല്ലോ എല്ലാമറിയുന്നോരെ, നിങ്ങളുടെ എല്ലാമറിയുന്ന ഞങ്ങൾ ബധിരരും മൂകരും അന്ധരുമാണെന്ന നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ..........! കതിരേഷ് പാലക്കാട്

വിരഹ പെയ്ത്ത്

പനമരക്കാടുകളിൽ പെയ്തു തോരാതെ മഴ ചീവീടുകൾ തല്ലി തകർത്ത നിശയുടെ മൗനങ്ങളിൽ പോക്കാച്ചികൾ ഉറക്കം കെടുത്തിയ വയലേലകൾ നീലനക്ഷത്രങ്ങൾ വിരുന്നു പൊയതിൽ നോവേറിക്കറുത്ത ഗഗനം പിണക്കത്തിൽ ചാലകമുപേക്ഷിച്ച വൈദ്യുതി നുറുങ്ങു വെട്ടത്തിൽ സ്വപ്നങ്ങൾ തിരയുന്ന മിന്നാമിനുങ്ങുകൾ നനുത്ത് വിറച്ച് ചിറകുകൾ ചികയുന്ന തെങ്ങോലകൾ പുറമെ കുളിരേറി പുതച്ച നിൻ പ്രണയം അകമേ വിരഹം കത്തുന്നൊരു  കനൽ ഓർമ്മകളുടെ ഭാണ്ഡത്തിൽ ഒരു രാത്രിയുടെ കനം നിറച്ച് നമ്മൾ അന്യരായിപ്പൊയതെന്നാണ് ??? കതിരേഷ് പാലക്കാട്

വിരഹം

ശബ്ദങ്ങൾ വറ്റിയ മൗനതീരങ്ങളിൽ ഇരമ്പലുകൾ നിലയ്ക്കാത്ത മനസ്സാണ് നയനങ്ങളിൽ പെയ്തൊഴിയുന്നത് ഒരു പ്രണയിത്തിനക്കരെ കടമ്പുമരം പൂക്കുന്നതുംനോക്കി കാത്തിരിപ്പാണൊരു കിളി ഒരു നദിക്കിപ്പുറത്ത് നിസ്സംഗതയുടെ സാക്ഷിയായ രണ്ട് അശ്രുക്കൾ ഓർമ്മകളുടെ പലനിരപ്പുകൾ പെയ്തൊഴിഞ്ഞും അന്തതലങ്ങളിലെ വ്യഥ വിസ്മരിക്കുന്നില്ല മനസ്സ്.....! കതിരേഷ് പാലക്കാട്

കടലിലേക്കുള്ള വഴി

മലയുടെ ഭൂപടം കടലിലേക്ക് നീളുന്നു വരൂ ഒരു യാത്ര പോകാം കൈകോർത്തിങ്ങനേ- പോയ് കാടുകൾ താണ്ടിടാം മഴയേറ്റു കുളിർന്ന് പുഴയ്യായ് മരിച്ചിടാം നീലിമ തന്ത്രികളിൽ സ്നേഹം മീട്ടുന്ന സഹ്യന്റെ മാറിൽ ചൂടേറ്റുകിടന്നാ- ചാപല്യം തീർത്തീടാം മുകിൽ കറുക്കുമ്പോൾ പീലികൾ വിടർത്തി താരകം പോലെ തുള്ളിക്കളിച്ചിടാം ഋതുഭേദങ്ങളിൽ രണ്ടിലകളിൽ നിന്നും പൂക്കൾ വിടരുന്ന സ്വപ്നങ്ങൾ കണ്ടിടാം ഇരുട്ടിന്റെ തടവറയിൽ നിലാവ് പോലൊരു ചുംബനം പകരാം നേർത്തു നേർത്തൊരാ നീർച്ചാലുകളായ് നാട്, നഗരങ്ങൾചുറ്റി ജീവിത കടലിൽ സ്നേഹമായ് അലിഞ്ഞിടാം......! കതിരേഷ് പാലക്കാട്

ഉമ്മറക്കോലായി

നാൽക്കൂട്ടും കൂട്ടി മുറുക്കി കിറുങ്ങിയ മുത്തശ്ശിയുണ്ടായിരുന്നാ ഉമ്മറക്കോലായിൽ അയവിറക്കി തുപ്പുന്ന നാടിന്റെ കഥകളും ഭയമൂറ്റി മൊഴിയുന്ന പ്രേത കഥകളും നിത്യവുമാകാശം നിറച്ചിരുന്നു കഴുത്ത് വിരിഞ്ഞു കെട്ടിയ തുണി സഞ്ചിയിൽ തുളുമ്പുന്ന തുട്ടുകൾ താളമിടും നടക്കുമ്പോൾ നാടുചുറ്റി നടുത്തളമെത്തുമ്പോൾ മടിശ്ശീലപൊതിയിൽ മധുരം കരുതിയ മുത്തശ്ശി കൊയ്ത്തു പാട്ടുകൾ താരാട്ടുകൾ താളത്തിൽ കേട്ടുറങ്ങിയ ബാല്യങ്ങൾ മരിച്ചു പോകുമ്പോൾ മനസ്സ് മരവിപ്പിച്ചു കണ്ണീരു പെയ്യിച്ച മുത്തശ്ശി കാലം മാറി കോലം മാറി ആൻഡ്രോയിഡ് വന്നപ്പോൾ അകലെ നിന്നും ഓൺലൈൻ ആയ മുത്തശ്ശി വെട്ടടക്ക പോലൊരു സ്മൈലിയും അയച്ച് മിസ്സ് യൂ പറയും മുത്തശ്ശി വീഡിയോ കോളിൽ വിശേഷങ്ങൾ പറഞ്ഞ് നൊസ്റ്റൂ ഉണർത്തും മുത്തശ്ശി മരിച്ചു പോവുമ്പോൾ സി.ഡി-യിൽ ചുരുങ്ങി ജി.ബിയായ് മാറിയ മുത്തശ്ശി കണ്ണീർ സ്മൈലിയിൽ റീത്തുകൾ ചുമന്ന് വെറും സ്റ്റാറ്റസ് ആയൊരു മുത്തശ്ശി..........! കതിരേഷ് പാലക്കാട്