Posts

Showing posts from December 31, 2017

ഒരു തീവണ്ടി പാട്ട്

(കുട്ടികൾക്ക് പാടി കൊടുക്കൂ ട്ടോ) കുക്കൂ കുക്കൂ തീവണ്ടി ഓടിപ്പായും തീവണ്ടി ചടപട ചടപട തീവണ്ടി ചാരെ പൊകും തീവണ്ടി നീളൻ നീല നിറമാണ് നിന്നാൽ പിന്നെ തിരക്കാണ് ചാടി ചാടി ഇറങ്ങല്ലേ വെറുതേ ജീവൻ കളയല്ലേ ചായ കാപ്പി പലഹാരം ചൂടില്ലാത്തൊരു ചമ്മന്തി വാങ്ങി തന്നു അമ്മായി വാരി തിന്നൂ ചങ്ങാതീ കണ്ണടയിട്ടോരു ചേട്ടായി കഥകൾ പറഞ്ഞു കൂട്ടായി നാടുകൾകണ്ടാ-ക്കാടും കണ്ടേ നീല മലയും - പുഴയും കണ്ടേ എത്ര മനോഹരമീ-യാത്ര ഒത്തിരി കാഴ്ചകൾ കണ്ടല്ലോ കുഞ്ഞു മനസ്സുണർന്നല്ലൊ കുഞ്ഞി പുഞ്ചിരി വിടർന്നല്ലോ കുക്കൂ കുക്കൂ തീവണ്ടി ഓടിപ്പായും തീവണ്ടി ചടപട ചടപട തീവണ്ടി ചാരെ പൊകും തീവണ്ടി സ്റ്റേഷൻ വന്നൂ-യിറങ്ങട്ടേ റ്റാറ്റ റ്റാറ്റ ശുഭയാത്ര.......! കതിരേഷ് പാലക്കാട്

ചിപ്പി

ഉപ്പ് കാറ്റിൻ ചുവ നിറഞ്ഞ തീരങ്ങളിൽ ഓർമ്മകളുടെ ഭാണ്ഡത്തിൽ നിഷേധങ്ങളെ വിധി വൈരാഗ്യങ്ങളെ തോൽവികളെ തലവരകളെ കെട്ടുകളൊന്നഴിച്ചു വിടേണം വേലിയിറക്കങ്ങളിൽ അവ അഗാധന്തരങ്ങളിൽ ഊഴിയിട്ട് പവിഴപുറ്റുകളിൽ കടൽക്കാടുകളിൽ അലഞ്ഞുതിരിഞ്ഞ് പാഠം പഠിക്കണം ഇരുട്ടു പെയ്യുന്ന തുള്ളികളിലലിഞ്ഞ് ചിപ്പിക്കുള്ളിൽ വാസമുറപ്പിച്ച് ചുവന്ന സന്ധ്യയിലിരുൾച്ചാർത്ത് വീഴുമ്പോൾ വേലിയേറ്റങ്ങളുടെ തോണിയിൽ കരക്കടിയും ഓടിയോടി പെറുക്കിയെടുത്ത് ഭാണ്ഡത്തിലേക്കു വീണ്ടും നിറച്ചു പോരണം പിന്നെ മഞ്ഞുപെയ്യുന്ന മൂന്നാം പിറയിൽ ചിപ്പികളേയൊന്നു തുറന്നു നോക്കണം...! കതിരേഷ് പാലക്കാട്

എവിടേയ്ക്ക് നീ.

അന്ന് മിന്നി വീണ വാൽനക്ഷത്രങ്ങൾക്കിടയിൽ ഒളി മങ്ങാതെ ചിരിച്ചത് നീയായിരുന്നു കറുത്ത മേഘങ്ങളുടെ നീക്കുപോക്കുകളിലും നനുത്ത കുളിരിൽ നീ വിറയ്ക്കുന്നുണ്ടായിരുന്നു വരണ്ടുണങ്ങിയ മുഖത്താളുകളിൽ ഒരു തുള്ളിപോലും നീക്കിയിരിപ്പാതെ പെയ്തൊഴിഞ്ഞതും നീയായിരുന്നു മൗനങ്ങളാൽ വാക്കുകൾ കോർത്ത് ഹൃദയത്തിന്റെ അറകളിൽ തറച്ച് അകലങ്ങളെ മനോഹരമാക്കി വെറുതേ ചിരിക്കുമായിരുന്നു നീ ഒരു വെമ്പൽ സമ്മാനിച്ച് അടരാതെ ഇടർത്തി യാത്രയാവുന്നതെവിടേയ്ക്കു നീ......? ഈ തോരാതെ പെയ്യുന്ന നിലാമഴപ്പുലരിയിൽ....! കതിരേഷ് പാലക്കാട്

പ്രഭാതം

പ്രഭാതം, പ്രകൃതി രചിച്ച മനോഹരമായ കവിത.....! കതിരേഷ് പാലക്കാട്

അക്ഷര വിത്ത് 01.01.2018

ഹിമകണം കുതിർത്ത മണ്ണിളക്കി മുള കിളിർത്ത വിത്തൊന്നു പാകി ഇനിയത് ഇടക്കൊന്നു നനയ്ക്കണം തളിർക്കുന്ന ഇലകൾ ചവച്ചരക്കാതിരിപ്പാൻ മണിക്കുട്ടിയെയൊന്നു മാറ്റി കെട്ടണം ചുള്ളി കമ്പുകൾ പെറുക്കിയെടുത്ത് ചുറ്റുവേലിയൊന്നു നാരിട്ടു കെട്ടണം നിഴൽ വീഴാത്ത വെയിൽ തീർക്കുന്ന വഴിയിൽ തലയെടുത്തു വളർത്തണം നോവു തീർക്കുന്ന ഇലപൊഴിയും ശിശിരത്തിൽ വാടിയ ഇലകൾ മടിയിൽ തന്നെ വീഴ്ത്തണം.. മകരന്ദത്തിൽ മൊട്ടിടുന്നത് വെറുതേയൊന്നു നോക്കി നിൽക്കണം ഋതുമതി കാലത്ത് പൂമ്പാറ്റകളെ  വിരുന്നു വിളിക്കണം,  കാറ്റിലുലഞ്ഞ് വീഴാതെ കാക്കണം.....  കാത്തിരുന്ന കനി പഴുക്കുന്നതും നോക്കി  കാക്കകളെ, കുരുവികളെ മാമുണ്ണാൻ വിളിക്കണം കാല ചക്രത്തിൽ കസേരയൊന്നിട്ട് ജീവിത വേനലിൽ ആ നിഴലിലിരുന്നു ഓർമ്മകളെ ഒന്നയവിറക്കേണം..... ഒരായിരം ഋതു കണ്ട് തളിത്തും പൂത്തും കായ്ചും നീ നിഴൽ ചൂടി നിൽക്കണം........! കതിരേഷ് പാലക്കാട്

എന്റെ വരികൾ

നിന്നെയറിയാൻ ഒരു വരിയിൽ നിന്ന് മറു വരിയിലേയക്ക് മുടങ്ങാതെ നടത്തിയ യാത്രയാണെന്റെ കവിത....! കതിരേഷ് പാലക്കാട്

തൃക്കാർത്തിക

വിഷാദം മൂടിക്കെട്ടിയ മേഘക്കൂട്ടിലൊരു പൗർണ്ണമി തിങ്കൾ എത്തിനോക്കുന്നു തൃക്കാർത്തിക നാളിൽ മൗനം ഭജിച്ചൊരാ നക്ഷത്രക്കൂട്ടുകൾ എങ്ങോ പോയിരിക്കുന്നു ഉമ്മറപ്പടിയിൽ മൺചിരാതുകൾ ആർക്കോ വേണ്ടി കത്തിയമരുന്നു.. വെളിച്ചം തേടിയ ഈയാംപാറ്റകൾ ഇരുട്ടിലൊന്നു തപ്പി തടഞ്ഞു വീഴുന്നു ഒരു നിഴൽപ്പാടകലെ ഈരണ്ടു പിടയലായ് ചിറകറ്റു ഭൂമിയിൽ പുഴുക്കളായ് വീണ്ടുമലിയുന്നു....! കതിരേഷ് പാലക്കാട്

നവ നീലിമ

കെട്ടു വിട്ടതറിഞ്ഞീലേ കാത്തുനിന്ന പെൺമയേ കാതമിനി നടക്കുവാൻ കാത്തിരുപ്പതായ് വഴി ചുറ്റുമുള്ളതൊക്കെയും കാണുന്നില്ലേ പൈതലേ കെട്ടുകൾ ഭേദിച്ചിടാതെന്തിനു കഷ്ടമായ് പുലംമ്പുന്നു നീ....? കതിരേഷ് പാലക്കാട്

കറുപ്പ്

കറുത്ത മാനത്തൊരു ചന്ദ്രികകല കാൺകെയാണ് റമദാൻ പിറന്നത് കറുത്ത മാനത്തെ നനുത്ത ഡിസംമ്പറിൽ നക്ഷത്രക്കൂട്ടുകളുമായാണ് ക്രിസ്തുമസ്സ് പിറന്നത് കറുത്ത ശിലയിൽ അലങ്കരിച്ചാണ് അഷ്ടമി പിറന്നതും ദർശ്ശനം നൽകിയതും കറുത്ത ചുവരിൽ എഴുത്ത് വന്നപ്പോഴാണ് അറിവു പിറന്നത് കറുത്ത മിഴിയിൽ വെളിച്ചം തട്ടിയപ്പോഴാണ് കാഴ്ച പിറന്നത് ഇരുണ്ട ഗർഭ്ഭാശയത്തിനറയിൽ ജീവാണു പതിച്ചപ്പോഴാണ് നീയും ഞാനും പിറന്നത് കറുപ്പിൽ തുടങ്ങിയ യാത്രയെല്ലാം വെളിച്ചത്തിലേക്കും നിറങ്ങളിൽ തുടങ്ങുന്നതെല്ലാം കറുപ്പിലേയ്ക്കും എന്തിനേറെ കറുത്ത മുടിയിഴ വെളുത്തു തുടങ്ങിയപ്പോഴാണ് വാർദ്ധക്യം പോലും വിളിക്കാതെ വരുന്നത് കറുത്ത വണ്ടി, കറുത്ത റോഡ് മടുത്തതേയില്ല നിങ്ങള്‍ക്ക് കറുത്ത മനുഷ്യരെ മാത്രം വെറുത്തതെന്തേ വെറുതേ കറുപ്പിനോടത്ര വെറുപ്പാണെങ്കിൽ ആ കറുത്ത മുടിയിഴ പറിച്ചു കളയുക കറുപ്പിനോടത്ര വെറുപ്പാണെങ്കിൽ കൃഷ്ണ്ണമണികളേയങ്ങു ചൂഴ്ന്നെറിയുക.......! കതിരേഷ് പാലക്കാട്

ധന്യത

ലോകം മൊത്തം ഒന്നു കറങ്ങണം മദന നഗര വീഥികളിൽ പച്ചയായ ഗ്രാമ നിരത്തുകളിൽ കാടുകളിൽ കനൽ കുന്നുകളിൽ മണലാര്യണ്യങ്ങളിൽ മരുപച്ചകളിൽ കടലാഴങ്ങളിൽ കായൽപ്പാടങ്ങളിൽ വിശപ്പിനാൽ ജീവൻ പൊലിയുന്ന ചുടലക്കാടുകളിൽ ചുറ്റിത്തിരിഞ്ഞ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ദേശ ഭാഷകളിൽ സംസ്കാരങ്ങളിൽ അറിയാത്ത മൊഴികളിൽ ആശയവിനിമയം നടത്തേണം അറിയുന്ന ഭാഷയിൽ കഴിയാവുന്നത്ര എഴുതണം ആഗ്രഹങ്ങളാൽ സമ്പന്നമായ മനസ്സ്, കാലി കീശ, റേഷനരിക്കഞ്ഞി, മുളക് ചമ്മന്തി ഇന്നത്തെരാത്രി കുശാൽ കഷ്ടപ്പാടുകളിൽ ചിരിക്കാൻ കഴിയുന്നുണ്ട്, തുടരും തോൽവികളിൽ പതറാത്ത മനസ്സുണ്ട്, ഉറക്കങ്ങളിൽ സ്വപ്നങ്ങൾ വരുന്നുണ്ട് അല്ലയോ ഞാനെത്ര ധന്യൻ.......! കതിരേഷ് പാലക്കാട്

ഡിസംമ്പർ 2017

വെയിൽ വന്നു വിളിക്കുമ്പോഴും കുളിരു മാറാതെ പകൽ കോരിത്തരിപ്പിക്കുന്ന ഓർമ്മകളുടെ നനുത്ത സ്പര്‍ശ്ശനങ്ങളാൽ വിരഹരത്തിൻ സുഖമേകുന്ന 'ഡിസംമ്പർ '