Posts

Showing posts from June 4, 2017

പാടാം നമുക്ക്

ഇരുളണയാതേ... നിറമലിയാതെ കനവിടറാതേ.... വെറുതേ... ആരോ പാടുന്ന പാട്ടിന്റെ ഈണത്തിൽ അറിയുന്നു നിന്നിലലിയുന്നു ഒർമ്മകൾ ഓടിയ നിലാവിന്റെ നിഴലിൽ ഒരു പാഴ്സ്വപ്ന൦ മയങ്ങി വെറുതേ ( 2) കല്കണ്ട നാവിലാ മധുര൦ നുണയാതെ വെറുതെ പിന്നെയും  പിണങ്ങി.... വെറുതേ നിന്നോ൪മ്മയിൻ ചാരുത തിളങ്ങീ.... അറിയാതെയാ മിഴികൾ പിന്നെയും വിതുമ്പി....( 2) ഇരുളണയാതേ... നിറമലിയാതെ കനവിടറാതേ.... വെറുതേ... ‌

രാഷ്ട്രീയ തല്ലാളന്

കൊടിമരങ്ങൾ തമ്മിലടിക്കാനല്ല മത്സരം വെട്ടി വീഴ്ത്താനും.... ചോര തിളക്കുംപോൾ അടുപ്പുക്കൂട്ടി കഞ്ഞി വയ്ക്കുക പട്ടിണിയിനിയും തീർന്നില്ലോർക്കുക. വിദ്വേഷം വരുംപോൾ ഒരു മരം നടുക നിഴലും, മഴയും അത്യാഹിതത്തിലാണ്. എറിയാനുള്ള കല്ല് കൂട്ടി വീടു നിർമ്മിക്കുക കനാൽവരമ്പുകളിൽ കുടിലുകളിനിയും പട്ടയം കേഴുന്നുണ്ട്. കീറുന്ന ബാനറുകൾ പശനിറച്ചൊട്ടി ലഹരിക്കെതിരെ മുദ്രാവാക്യം എഴുതുക. എന്നിട്ടും കുരുപൊട്ടുന്നെങ്കിൽ ജനറൽ ഹോസ്പിറ്റലിലേക്കോ ക്യാൻസർ സെൻറ്ററിലേക്കോ പോവുക ഒരു കൈത്താങ്ങ് കൊതിക്കുന്ന അനാഥ ജൻമ്മങ്ങൾ കാത്തിരിപ്പുണ്ടവിടെ. തമ്മിലടി ഒന്നേ സമ്മാനിക്കുകയുള്ളൂ നിങ്ങളുടെ ശവത്തിനുമേൽ ഒരു രക്തസാക്ഷിത്വം അല്ലെങ്കിൽ.... കൽതുറുങ്കിലൊരു കണ്ണീരു ജീവിതം. അപ്പോഴും പട്ടിണി, ദാരിദ്ര്യം, മരം, കുടിൽ, ലഹരി, അനാഥരും വിദൂരതയിൽ നിസ്സഹായതയിലൊരുചിരി നിങ്ങള്‍ക്ക് വേണ്ടി മാറ്റിവച്ച് കാത്തിരിപ്പുണ്ടാവും........! കതിരേഷ് പാലക്കാട്

കെട്ടുകൊട്ട്

കെട്ടുകഴിയാത്തതിനു തട്ടുകിട്ടുന്നത് സഹിക്കുന്നില്ല തട്ടിമുട്ടി പോവാനോ  ചിട്ടയൊട്ടു ചട്ടയിടുന്നുമില്ല ചൊട്ടക്കാലത്തു പ്രേമം വന്നപ്പോ ചട്ടുകം കൊണ്ടടിച്ചമ്മ മുട്ടി മുട്ടി നിന്നപ്പോളൊക്കേയും വട്ടുകളെന്നെ വിട്ടുകളഞ്ഞില്ല ചട്ടി നിറഞ്ഞു കെട്ടാൻമോഹിച്ച ഇഷ്ട പ്രണയം വിട്ടേച്ചുംപോയി മൊത്തത്തിലീ  ജീവിതം ട്ട ട്ട ട ട്ടാ.... കെട്ടുവാൻ മുട്ടിയ ചിട്ടുകുരുവിയുടെ രോദനം....! കതിരേഷ് പാലക്കാട്

ഒരു മഴവരവേൽപ്പ്

കാർമേഘപ്പുലരിയിൽ മഞ്ഞുവീണ വയൽ വരംപുകളിൽ മാക്രികൾ ചാടിക്കളിക്കും വാകപൂത്ത വഴികളിൽ കൊഴിഞ്ഞ പൂക്കളുടെ പരവതാനി വിരിഞ്ഞു കാണും ചുവന്ന മൽബറി പഴുക്കും തിന്നു തിമിർക്കാൻ പുള്ളിക്കുയിൽ വരും തൊടിയിലെ മഞ്ഞ, വെള്ള, ചുവപ്പ് കാട്ടുചെമ്പകം പൂക്കുകയും മുല്ലവള്ളികളോടു കിന്നാരം പറയുകയും കാട്ടുമഞ്ഞപ്പൂക്കളോട് പ്രഭാതവന്ദനം പറയുകയും ചെയ്യും മലയണ്ണാൻ മാമ്പഴം കടിച്ച് മൂളിപ്പാട്ടുകൾ പാടും മൈനകൾ കിട്ടാക്കനിയിൽ മനംനൊന്ത് ആർപ്പുവിളിക്കുണ്ടാവും കുളത്തിലെ താമരക്കിഴങ്ങ് വേരുകൾ തളിർപ്പിക്കുകയും കരപ്പൊത്തുകളിൽ കുളക്കോഴി അടയിരിക്കുകയും ചെയ്യും കാറ്റത്ത് കീറിയ വാഴയിലകൾ തോരണം പോലാടിയുലയും പുൽചാടികൾ ചാടിക്കളിക്കുകയും മണ്ണിരകൾ ഉഴുതുമറിക്കുകയും ആര്യവേപ്പ് വിത്തുപാകുകയും ചെയ്യും സൂര്യനപ്പോളും മേഘത്തിന് പിന്നിൽ മുഖം മറച്ച് വെളിച്ചം വിതറുന്നുണ്ടാവും....! കതിരേഷ് പാലക്കാട്

പച്ചക്കല്ല് മൂക്കുത്തി

  നളിനകാന്തി നിറഞ്ഞുനില്ക്കുമാ- താരകം വിടരും മുഖശ്രീയിൽ പച്ചക്കല്ലുകൊണ്ടാജീവൻ തുടിക്കു-മാക്കാഞ്ചന കൂട്ടുമായെപ്പോഴും നീ..  വിടർന്ന നെറ്റി, കറുത്ത പൊട്ടു- മായഴിഞ്ഞ കേശമാടുന്നവേളയിൽ ഏകാകിയായ് നീയിരിപ്പിലും ചാരുതയേറ്റുന്നാ നാസികയെ....  എൻപ്രിയ തോഴിയേച്ചന്തം കൊണ്ടാ- യിരം ചന്ദ്രികത്തിളക്കമേകി നീ സ്നേഹത്തിൻ ബന്ധിതയ്യായെപ്പോഴും നിൽപ്പൂ നീ, പച്ചക്കല്ലിൽ തീർത്ത മൂക്കുത്തി കുറുംമ്പത്തീ......! കതിരേഷ് പാലക്കാട് 

പൊങ്ങച്ചം

ഇത്ര പൊങ്ങച്ചമെന്തിന് കാറ്റും, കടലും, ഭൂമിയും ഒന്നു പൊങ്ങിത്താണാൽ തീരാവുന്നതേയുള്ളൂ എല്ലാം.....! കതിരേഷ് പാലക്കാട് 

കുറുംകവിതകൾ

വിസ്മൃതി ................ നീയോർക്കാനാഗ്രഹിക്കാത്ത നിന്റെ ജീവിതയാത്രയിലെ ചില നിമിഷങ്ങളെന്റെ ജീവിതമായിരുന്നു ........!  കാമം .............. പ്രണയത്തിലമൃതും സൗഹൃദത്തിലന്യമായും വിശുദ്ധമാക്കുന്ന പുണ്യം..! പെണ്ണ് .............. ഒന്നുരസുംമ്പോൾ കത്തുന്ന കൊള്ളിയാവണം.... അല്ലെങ്കിൽ.......... ഒന്നും മിണ്ടാതെ പതിയെ കൊത്തി നുറുക്കേണം.....! ഇലക്ഷൻ .................. വിരലിൽ മഷിക്കറ പറ്റിയപ്പോളറിഞ്ഞില്ല തറപറ്റിക്കുമെന്ന്.....! തുലാസ് ............. ഒരുമിച്ചു നിറക്കാൻ പാടുപെടുന്നുണ്ട് പോക്കറ്റും മനസ്സും...! നീറ്റുകക്ക .............. പറിച്ചപ്പോൾ നീറിയാമനസ്സുംശി- രസ്സുമാജീവനും ...! കാക്ക കല്ലെറിഞ്ഞോടിച്ച- പ്പോളോർത്തില്ല കൈകൊട്ടി  വിളിക്കേണ്ടിവരുമെന്ന്...!